മാതാവിനെയും മകളേയും കൊലപ്പെടുത്തിയ കേസ്; വധശിക്ഷ ശരിവെച്ചു

ഇടുക്കി: പീരുമേട്‌ സ്വദേശികളായ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയശേഷം ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഹൈകോടതി ശരിവെച്ചു. ഒന്നാം പ്രതി രാജേന്ദ്രെൻറ ശിക്ഷയാണ് ശരിവെച്ചത്. 2012 ജൂണ്‍ 20ന് തൊടുപുഴ സെഷന്‍സ് കോടതി വിധിച്ച ശിക്ഷ ഹൈകോടതി ഡിവിഷൻബെഞ്ച് ശരിവെക്കുകയായിരുന്നു.

2007 ഡിസംബര്‍ രണ്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയ പീരുമേട് പുതവല്‍തടത്തില്‍ രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരെയും ബലാല്‍സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

Tags:    
News Summary - Highcourt on capital punishment-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.