തിരുവനന്തപുരം: കെ-റെയിൽവിരുദ്ധ സമരത്തിന് ബി.ജെ.പി പൂർണ പിന്തുണ നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനതാൽപര്യമല്ല മറിച്ച് വ്യക്തമായ അഴിമതിയാണ് സംസ്ഥാന സർക്കാറിെൻറ ലക്ഷ്യമെന്ന് എല്ലാവർക്കും അറിയാം. പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി ലക്ഷ്യം വെച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണക്കുന്നത്. കെ-റെയിൽ- സിൽവർലൈൻ പദ്ധതിയിൽനിന്നും സർക്കാർ പിന്മാറണം. ഇന്ത്യ രാജ്യത്തെ ഈട് വെച്ച കടം എടുക്കാൻ പിണറായി സർക്കാറിനെ അനുവദിക്കിെല്ലന്നും ബി.ജെ.പി നേതൃയോഗത്തിൽ അധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മാറിമാറി വരുന്ന സർക്കാറുകൾ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ തിരിഞ്ഞു നോക്കാൻ പോലും സർക്കാർ തയാറാകുന്നില്ല. മാറിമാറി ഭരിക്കുന്ന സർക്കാറുകൾ ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതാണ് സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. ക്വോറി മുതലാളിമാരുടെയും പാറമടക്കാരുടെയും താൽപര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്. ശബരിമല വെർച്വൽ ക്യൂ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ യോഗം ഉദ്ഘാനം ചെയ്തു. ദേശീയ സംഘടന സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ വൈസ്പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി, മുൻ സംസ്ഥാന അധ്യക്ഷരായ ഒ. രാജഗോപാൽ, സി.കെ. പത്മമനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.