തിരുവനന്തപുരം: കോവിഡ് മൂലം മരിച്ച നിർധനരുടെ കുടുംബങ്ങൾക്ക് സാമ്പത്തികസഹായം നൽകണമെന്നും കെ- റെയിൽ പദ്ധതി ഉപേക്ഷിച്ച് സബർബൺ റെയിലുമായി മുന്നോട്ടുപോകണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവിദഗ്ധരുടെയും രാഷ്ട്രീയകക്ഷികളുടെയും യോഗം വിളിക്കണം. കോവിഡ് ചികിത്സയിൽ സംസ്ഥാനത്ത് അനാസ്ഥയുണ്ട്. കോവിഡ് ഇതര രോഗികളുടെ ചികിത്സക്കും വലിയ പ്രയാസം നേരിടുന്നതായി കൺവീനർ എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് സംഘടിപ്പിക്കുന്ന സ്പീക് അപ് കേരള പ്രക്ഷോഭത്തിെൻറ അഞ്ചാം ഘട്ടമായി കേരളപ്പിറവി ദിനത്തിൽ വഞ്ചനദിനം ആചരിക്കും. രാവിലെ 11 മുതൽ ഒരു തദ്ദേശവാർഡിൽ പത്തുപേർ വീതം എല്ലാ വാർഡിലും സത്യഗ്രഹം അനുഷ്ഠിക്കും. രണ്ടുലക്ഷം പേർ പെങ്കടുക്കും.
മുഖ്യമന്ത്രിയും മന്ത്രി ജലീലും രാജിവെക്കുക, പിൻവാതിൽ നിയമനം തടയുക, വാളയാർ പെൺകുട്ടികൾക്ക് നീതി നൽകുക, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദലിത്-ആദിവാസി-ന്യൂനപക്ഷ അക്രമവും കൊലപാതകങ്ങളും അവസാനിപ്പിക്കുക, കർഷകനിയമം പിൻവലിക്കുക അടക്കം ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
തദ്ദേശതെരഞ്ഞെടുപ്പ് യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. യു.ഡി.എഫ് ജില്ലാ കമ്മിറ്റികൾ ഒക്ടോബർ 20നും 25നും ഇടയിൽ നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.