പുരാവസ്തു തട്ടിപ്പ്: കെ. സുധാകരന്‍റെ ഇടക്കാല ജാമ്യം 13വരെ നീട്ടി

കൊച്ചി: മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതികളായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മൺ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജികൾ ഹൈകോടതി ജൂലൈ 13ന് പരിഗണിക്കാൻ മാറ്റി. മൂന്ന് പേർക്കും നൽകിയ ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി അന്നുവരെ നീട്ടി.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇതിനുശേഷം അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്നുമുള്ള ഉപാധിയോടെ സുധാകരന് നേരത്തേ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരായ സുധാകരനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.

ഇതേ വ്യവസ്ഥകളോടെ എസ്. സുരേന്ദ്രനും ലക്ഷ്‌മണിനും പിന്നീട് ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കായിരുന്നു മൂന്നുപേർക്കും ഇടക്കാല ജാമ്യം അനുവദിച്ചത്. വ്യാജപുരാവസ്തുക്കളുടെ പേരിൽ മോൻസൺ മാവുങ്കൽ പണം തട്ടിയെടുത്ത കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇവരെ പ്രതി ചേർത്തത്. 

Tags:    
News Summary - K Sudhakaran's interim bail extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.