കാഫിർ സ്ക്രീൻഷോട്ട്: കൂടുതൽ സമയംതേടി പൊലീസ്

കൊച്ചി: വടകര ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാൻ പൊലീസ് ഹൈകോടതിയിൽ കൂടുതൽ സമയംതേടി. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ വടകര പൊലീസ് ഇൻസ്പെക്ടർക്ക് നേരത്തേ കോടതി നിർദേശം നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച കേസ് പരിഗണിക്കവേ, ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹരജി 21ന് പരിഗണിക്കാനായി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മാറ്റിയത്.

വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. തന്റെ പരാതിയിൽ കേസെടുക്കാതെ, തന്നെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു എന്നതടക്കമുള്ള ആരോപണമാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്. കേസിലെ യഥാർഥ പ്രതികളെ കണ്ടെത്തുന്നതിൽ വടകര പൊലീസ് അലംഭാവം കാണിക്കുകയാണെന്നാണ് ഹരജിക്കാരന്‍റെ ആരോപണം.

Tags:    
News Summary - Kafir Screenshot: Police seek more time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.