തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ശരിയായ നിലപാട് പ്രതീക്ഷിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തീരുമാനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകുമെന്ന് കരുതുന്നു. ആരോപണങ്ങൾ പരിശോധിക്കുകയാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സി.പി.എമ്മിന്‍റെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുരോഗമിക്കുകയാണ്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമന വിവാദത്തില്‍ മുഖം രക്ഷിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്നതായിരിക്കും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ശക്തമായ തിരുത്തല്‍ നടപടി എടുക്കാനാണ് കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. യോഗത്തിൽ ഇ.പി. ജയരാജനും പങ്കെടുക്കുന്നുണ്ട്. പാർട്ടി തീരുമാനം എന്തു തന്നെയായാലും അത് അംഗീകരിക്കുമെന്ന് ഇ.പി ജയരാജൻ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.