കൊേണ്ടാട്ടി: റൺവേ നവീകരണത്തിെൻറ പേരിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിർത്തലാക്കിയ ജിദ്ദയിലേക്കുള്ള സർവിസ് പുനരാരംഭിക്കുന്നതിനുള്ള പ്രതീക്ഷ മങ്ങുന്നു. ഉന്നതതലത്തിലുള്ള രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ ഇല്ലാതാകും.
സർവിസ് ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ സൗദി എയർലൈൻസ് സമർപ്പിച്ച റിേപ്പാർട്ടിന് എയർപോർട്ട് അതോറിറ്റി അനുമതി നിഷേധിച്ചതോടെയാണ് പ്രതീക്ഷകൾക്ക് മങ്ങലേറ്റത്.
സർവിസ് നടത്താനുദ്ദേശിക്കുന്ന വിമാന കമ്പനിയോട് പുതിയ നടത്തിപ്പ് ക്രമം (ഒാപ്പറേഷണൽ പ്രൊസിജ്യർ), സുരക്ഷ വിലയിരുത്തൽ റിപ്പോർട്ട് എന്നിവ സമർപ്പിക്കാൻ ഡി.ജി.സി.എ ആവശ്യപ്പെട്ടിരുന്നു. സൗദി എയർലൈൻസ് ഇവ സമർപ്പിച്ചെങ്കിലും വിമാനത്തിലെ ഇന്ധന ടാങ്കിെൻറ ശേഷിയനുസരിച്ച്, നിറയെ യാത്രക്കാരും കാർഗോയും വഹിച്ച് സർവിസ് നടത്താനാവശ്യമായ ക്ഷമത കരിപ്പൂരിലെ റൺവേക്കുണ്ടോ എന്ന് പരിശോധിക്കണമെന്ന പുതിയ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് അതോറിറ്റി.
ഒരിക്കൽ സർവിസിന് അനുകൂല റിപ്പോർട്ട് നൽകിയവരാണ് പുതിയ നീക്കത്തിനും പിന്നിൽ. വിഷയത്തിൽ ഡി.ജി.സി.എയാണ് അന്തിമ അനുമതി നൽകേണ്ടത്. സൗദിയ സമർപ്പിച്ച റിപ്പോർട്ട് അതോറിറ്റി ഡി.ജി.സി.എക്ക് കൈമാറിയാൽ മാത്രമേ തുടർ നടപടികളുണ്ടാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.