നിയമസഭ സമ്മേളനം പിരിഞ്ഞു

തിരുവനന്തപുരം: ജി.എസ്.ടി, മെഡിക്കൽ വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച ബില്ലുകൾ പാസാക്കുക എന്ന ലക്ഷ്യത്തോടെ 12 ദിവസം ചേർന്ന 14ാം നിയമസഭയുടെ ഏഴാം സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇൗമാസം ഏഴിനാണ് സമ്മേളനം ആരംഭിച്ചത്. ബാലാവകാശ കമീഷൻ അംഗത്തിെൻറ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ പല സുപ്രധാന ബില്ലുകളും പാസാക്കിയാണ് സഭ പിരിഞ്ഞത്. 

അടുത്ത വർഷത്തെ ബജറ്റ് വോട്ട് ഒാൺ അക്കൗണ്ട് കൂടാതെ മാർച്ച് 31ന് മുമ്പ് തന്നെ പാസാക്കാൻ കക്ഷിനേതാക്കളുടെ യോഗം തീരുമാനിച്ചെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചു. സംസ്ഥാനത്തിെൻറ വികസനപ്രവർത്തനങ്ങൾക്ക് ഇത് ഏറെ സഹായകമാകും. കൈയടിയോടെയാണ് ഭരണപക്ഷം ഇതിനെ സ്വീകരിച്ചത്. ഇൗ 12 ദിവസത്തിനുള്ളിൽ 11 അടിയന്തരപ്രമേയ നോട്ടീസുകൾ സഭ പരിഗണിച്ചു.

390 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 4,088 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. 48 ചോദ്യങ്ങൾക്ക് വാക്കാലും 362 ചോദ്യങ്ങൾക്ക് രേഖാമൂലവും മന്ത്രിമാർ മറുപടിനൽകി. 19 ശ്രദ്ധക്ഷണിക്കലും 104 സബ്മിഷനുകളും പരിഗണിച്ചു. ധനവിനിയോഗ ബില്ലിന് പുറമേ കേരള ചരക്ക് സേവന നികുതി ബിൽ, സഹകരണസംഘം ഭേദഗതി ബിൽ, ജി.എസ്.ടി, മെഡിക്കൽ വിദ്യാഭ്യാസം, മാരിടൈം ബോർഡ്, കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണേഭദഗതി ബില്ലുകൾ പാസാക്കി. 

Tags:    
News Summary - Kerala Assembly 7th Session End -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.