ഇടുക്കി: കേരള കോൺഗ്രസിൽ െചയർമാൻ സ്ഥാനം സംബന്ധിച്ച് തർക്കം മുറുകുന്നു. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില ്ലെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ചു നിൽക്കുകയാണ്. താൻ െചയർമാനും ജോസ് കെ. മാണി വർക്കിങ് ചെയർമാനും സി. എഫ് തോമസ് പാർലമെൻററി പാർട്ടി നേതാവുമാവും ആവുന്നതാണ് ന്യായമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിനു ള്ളിലെ പ്രശ്നങ്ങൾ തെരുവിൽ വലിച്ചിഴക്കുന്നത് ശരിയല്ല. പ്രശ്നങ്ങൾ തുടങ്ങിവെച്ചത് ജോസ് കെ. മാണി വിഭാഗമാണെന്നും അതിനോട് പ്രതികരിക്കേണ്ടതില്ലെന്ന് പ്രവർത്തകരോട് പറഞ്ഞിട്ടുണ്ടെന്നും ജോസഫ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
പാർലെമൻററി പാർട്ടി യോഗം വിളിച്ചു ചേർക്കും. ചെയർമാൻ സ്ഥാനം സംബന്ധിച്ച് അതിൽ ചർച്ച ചെയ്ത് സമവായമുണ്ടാക്കിയ ശേഷം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടും. പരമാധികാരം സംസ്ഥാന കമ്മിറ്റിക്കാണെങ്കിലും പാർലമെൻററി പാർട്ടി യോഗത്തിൽ സമവായമുണ്ടാക്കിയ ശേഷം അവിടെ അവതരിപ്പിക്കുകയാണ് ചെയ്യുക. പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും കെ.എം മാണി അങ്ങനെയായിരുന്നു എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലെമൻററി പാർട്ടി യോഗത്തിൽ നിന്ന് ജോസ് കെ. മാണി വിഭാഗം വിട്ടു നിൽക്കുമെന്ന് കരുതുന്നില്ല. അവരെ യോഗത്തിന് വിളിക്കും. പങ്കെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും പി.െജ. ജോസഫ് വ്യക്തമാക്കി.
കേരള കോൺഗ്രസ് എം ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി യോഗം ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗം കഴിഞ്ഞ ദിവസം ജോസഫിന് കത്തുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.