തിരുവനന്തപുരം: വിദേശ സന്ദർശനം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുറോപ്യൻ സന്ദർശനം സംസ്ഥാനത്തിനു ം ജനങ്ങൾക്കും ഗുണം ചെയ്യും. സംസ്ഥാനത്തിൻെറ സമഗ്ര വികസനത്തിന് അടിത്തറയൊരുക്കാനുതകുന്ന നിരവധി കാര്യങ്ങൾ സ ന്ദർശനത്തിനിടെ ചർച്ച ചെയ്യാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രളയാനന്തര പ്രവർത്തനങ്ങൾ നടപ്പാക്കുന്ന തിനായി അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ യോഗം വിളിക്കുമെന്നും ഡച്ച് മാതൃക കൂടി പരിഗണിച്ചാവും തീരുമാനങ്ങൾ എടുക്കു കയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നെതർലൻഡ്സിലെ പല കാര്യങ്ങളും കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പ്രളയത്തെ അതിജീവിക്കാനുള്ള ഡച്ച് പ്രവർത്തനങ്ങൾ േനരിട്ട് കണ്ട് വിലയിരുത്താനായി. റൂം ഫോർ റിവർ എന്ന ഡച്ച് പദ്ധതി കേരളത്തിലും നടപ്പാക്കാവുന്നതാണ്. തീരവാസികളുെട സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതിയാണിത്. സമുദ്ര നിരപ്പിൽ നിന്ന് താഴെ നിൽക്കുന്ന പ്രദേശങ്ങളിലാണ് നെതർലൻഡ്സ് ഇത് നടപ്പിലാക്കിയത്. കുട്ടനാട് പോലുള്ള കേരളത്തിലെ പ്രദേശങ്ങളിൽ ഇവ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്താനന്തര ആവശ്യകതയുടെ വിലയിരുത്തൽ സംബന്ധിച്ച റിപ്പോർട്ടിലുള്ള തുടർ നടപടികളുണ്ടാകും. അതിനുവേണ്ടപ്പെട്ടവരുടെയോഗം അഡീഷണൽ ചീഫ് സെക്രട്ടറി വിളിക്കും. അടിയന്തര കാര്യങ്ങൾ നടപ്പാക്കുന്നതിനാണ് യോഗം. റൂം ഫോർ റിവർ എന്ന ഡച്ച് പദ്ധതിയുടെ ഗുണ വശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ചും ചർച്ചകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെതർലൻഡ്സിലെ ജലവിഭവ- ജലമാനേജ്െമൻറ് വിദഗ്ധരുമായി ചർച്ച നടത്താൻ കഴിഞ്ഞു. അവർ അവതരിപ്പിച്ച പദ്ധതികൾ പലതും കേരളത്തിന് ഉപയോഗെപ്പടുത്താവുന്നതാണ്. കാർഷിക രംഗത്ത് നെതർലാൻഡ്സിന് വമ്പിച്ച ഉത്പാദനക്ഷമതയുണ്ട്. കൃഷി- വനപരിപാലനം എന്നിവയിൽ ഒന്നാം സ്ഥാനത്തുളള്ള സർവകലാശാല സന്ദർശിച്ചു. പരമ്പരാഗത കൃഷിരീതിയോടൊപ്പം പൊസിഷൻ ഫാമിങ്, വിള വൈവിധ്യ വത്കരണം, കടൽ നിരപ്പിന് താഴെയുള്ള കൃഷി, ഉപ്പുവെള്ളത്തിലെ കൃഷി എന്നിവയെല്ലാം ചർച്ചയായി.
വാഴപ്പഴത്തിൻെറ ഷെൽഫ് െലെഫ് വർധിപ്പിക്കുന്നതിനും കാർഷിക വൈവിധ്യവത്കരണം നടപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. ഇക്കോ ടൂറിസത്തിന് സാധ്യതകൾ െമച്ചപ്പെടുത്താൻ വേണ്ട തുടർ നടപടികൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
കൃഷി സെക്രട്ടറി ജനറലുമായി നടത്തിയ ചർച്ചയിൽ പുഷ്പ-ഫല മേഖലയിൽ സെൻറർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിന് ശ്രമമുണ്ട്. അതിനായി കേന്ദ്ര കൃഷി വകുപ്പും ഇന്ത്യയിലെ ഡച്ച് എംബസിയുമായി ചർച്ച നടത്താനും ശ്രമം തുടങ്ങി. കയർ മേഖലയുടെ വളർച്ചക്ക് ഉതകുന്ന തരത്തിലുള്ള ഇന്ത്യയിെല ഡച്ച് പ്രവർത്തനങ്ങൾ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.