തിരുവനന്തപുരം: പ്രവാസികൾ സമ്പത്താണെന്നും സംസ്ഥാനത്തിെൻറ വളർച്ചക്ക് നിർണായക പങ്കുവഹിക്കുന്നവരാണെന്നുമുള്ള പുകഴ്ത്തലുകൾക്കൊടുവിൽ സംസ്ഥാനസർക്കാർ പ്രവാസിമലയാളികളെ കൈവിട്ടതായി ആക്ഷേപം. ബുധനാഴ്ച മുതൽ വിദേശത്ത് നിന്ന് എത്തുന്നവർ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീന് പണം നൽകണമെന്ന തീരുമാനം മനുഷ്യത്വരഹിതമാണെന്നും പ്രവാസികളോടുള്ള അവജ്ഞയാണെന്നും പ്രവാസികൾ വരുന്നത് നിരുത്സാഹപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും വിമർശനമുയർന്നു കഴിഞ്ഞു.
വിദേശത്ത് നിന്നുൾപ്പെടെ ലക്ഷക്കണക്കിന് മലയാളികൾ എത്തുമെന്നും അവർക്ക് രണ്ടരലക്ഷം മുറികൾ തയ്യാറാണെന്നും സർക്കാർ പലകുറി വ്യക്തമാക്കിയിരുന്നു. പല സ്ഥാപനങ്ങളും കെട്ടിടങ്ങളും ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിരവധി സംഘടനകളും കെട്ടിടങ്ങൾ വിട്ടു നൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.വിവിധ രാജ്യങ്ങളിൽ നിന്നും മലയാളികൾക്ക് മടങ്ങാനായാണ് നോർക്ക മുഖേന രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയത്. നോർക്ക കണക്ക് പ്രകാരം നാല് ലക്ഷം പേർ മടങ്ങാൻ രജിസ്റ്റർ ചെയ്തെന്നാണ് ദിവസങ്ങൾക്ക് മുമ്പ് സർക്കാർ അവകാശപ്പെട്ടത്.
എന്നാൽ ചൊവ്വാഴ്ച മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത് 1,34,000 പേരാണ് രജിസ്റ്റർ ചെയ്തതെന്നാണ്. ഇതിൽ 11,189 പേർ മടങ്ങിയെത്തിയപ്പോഴേക്കും ഇനി വരുന്നവരുടെ ക്വാറൻറീൻ െചലവ് വഹിക്കാനാകില്ലെന്ന് വ്യക്തമാക്കുന്നത് പ്രവാസി മലയാളികളോട് കാട്ടുന്ന കടുത്ത അനീതിയാണെന്നാണ് ആരോപണം. മടങ്ങിയെത്താനായി ഗൾഫ് ഉൾപ്പെടെയുള്ള നാടുകളിൽ കാത്ത് കിടക്കുന്നവരിലേറെയും മാസങ്ങളായി ശമ്പളം ലഭിക്കാത്തവരും വിസ കാലാവധി കഴിഞ്ഞവരും നിർധനരുമാണ്. പലരും മറ്റുള്ളവരുടെ സഹായത്താലാണ് നാടു പിടിക്കുന്നത്. പണം നൽകണമെന്നു പറഞ്ഞാൽ പലർക്കും അതിനു കഴിയില്ല. നിലവിലെ സാഹചര്യത്തിൽ വിദേശത്ത് നിന്നും കൂടുതൽ പേർ വരേണ്ടെന്ന് സൂചന നൽകുന്നതാണ് മുൻഗണനാപട്ടിക പാലിക്കണമെന്ന കേന്ദ്രത്തോടുള്ള കേരളത്തിെൻറ നിർേദശവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.