കൊച്ചി: സംസ്ഥാനത്തിെൻറ പ്രതിഛായ തകർക്കുന്ന നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണമെന്ന് ഹൈകോടതി. ചുമട്ടു തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ നിലനിർത്തി തന്നെ ഇത്തരം പിടിച്ചുപറികൾക്കെതിരെ നടപടിയെടുക്കാം. എന്നിട്ടും എന്തുകൊണ്ട് സാധ്യമാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. നോക്കുകൂലി നിരോധിച്ചിട്ടും കാര്യക്ഷമമായി നടപ്പാക്കാത്തതെന്ത് കൊണ്ടാണ്.
നോക്കുകൂലി തടയുന്നതിൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിയെ കേസിൽ സ്വമേധയ കക്ഷിയാക്കിയശേഷം കോടതി നിർദേശം നൽകി. തൊഴിലാളി യൂനിയൻ അംഗങ്ങളിൽനിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഹോട്ടലിെൻറ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാധനങ്ങൾ ഇറക്കുേമ്പാൾ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകളിൽപെട്ട തൊഴിലാളികൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് സംരക്ഷണം തേടി ഹരജി നൽകിയത്. കൊല്ലം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
ഹരജി വീണ്ടും സെപ്റ്റംബർ 10ന് പരിഗണിക്കാൻ മാറ്റി. അതുവരെ ഹരജിക്കാരനും നിർമാണ സ്ഥലത്തെ തൊഴിലാളികൾക്കും ബുദ്ധിമുട്ടുകളുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.