കോഴിക്കോട്: പൗരത്വ പട്ടികയിൽ നിന്ന് പുറത്ത് പോകുന്നവരെ പാർപ്പിക്കാനുള്ള തടങ്കൽപാളയത്തിെൻറ നിർമ്മാണത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കെ.എം ഷാജി എം.എൽ.എ. അസമിലെ പോലെ ഡിറ്റൻഷൻ ക്യാമ്പുകൾ മഹാരാഷ്ട്രയിൽ ഉണ്ടാവില്ലെന്ന് ഉദ്ധവ് താക്കറെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സംസ്ഥാനത്ത് ചുരുങ്ങിയത് ഒരു തടങ്കൽ പാളയമെങ്കിലും നിർമ്മിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിശദീകരണം പിണറായി സർക്കാറിന് എന്തുകൊണ്ട് പുറത്തിറക്കാൻ കഴിയുന്നില്ലെന്ന് ഷാജി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്ക് വിവരാവകാശ നിയമപ്രകാരം നോട്ടീസയച്ചിട്ടുണ്ടെന്ന് കെ.എം ഷാജി ഫേസ്ബുക്കിൽ പോസ്റ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.