കോഴിക്കോട്: തിരുവനന്തപുരത്തെ സി.പി.എം ആക്രമണം കോടിയേരി ബാലകൃഷ്ണെൻറ ഗൂഢാലോചനയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് അളകാപുരിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിലെ വിഭാഗീയതയും ചേരിതിരിവുമാണ് തലസ്ഥാനത്തെ ആക്രമണത്തിനു കാരണം. മുഖ്യമന്ത്രി പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ സി.പി.എമ്മിലെ വിഭാഗീയതയെ തുറന്നുകാട്ടുകയാണ്.
സർവകക്ഷി യോഗങ്ങൾക്കുശേഷം മുഖ്യമന്ത്രി ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഏകപക്ഷീയമായ ആക്രമണങ്ങൾ തുടരുകയാണ്. ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വം കോടിയേരി ബാലകൃഷ്ണനെതിരെ നടപടിയെടുക്കാൻ തയാറാകണം. അഴിമതിക്കെതിരായ പോരാട്ടം നടത്തുന്ന എം.പി. വീരേന്ദ്രകുമാർ ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.