കൊല്ലം: ജില്ല ജയിലിലെ 57 അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച അന്തേവാസികളിൽ 15 പേർക്ക് പനി ബാധിച്ചിരുന്നു. ഇവരെ ജില്ല ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ 14 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഞായറാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് കൂടുതൽ പേർ പോസിറ്റീവായത്. രോഗികളിൽ ഗുരുതര ലക്ഷണങ്ങളുള്ള മൂന്നുപേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
54 വരെ ചന്ദനത്തോപ്പ് ഗവ.ഐ.ടി.ഐ വളപ്പിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി. സംസ്ഥാനത്തെ ജയിലുകളിലായി 60 തടവുകാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 38ഉം കൊല്ലം ജില്ല ജയിലിലുള്ളവരാണ്.
കായംകുളം പൊലീസും അഞ്ചാലുംമൂട് പൊലീസും രജിസ്റ്റർ ചെയ്ത കേസിലുള്ളവരാണ് മറ്റുള്ളവർ. ജയിലിൽ 179 അന്തേവാസികളിലാണ് നിലവിലുള്ളത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ഉൗർജിതമാക്കി.
ഫയർ ആൻഡ് െറസ്ക്യു ഫോഴ്സിെൻറ നേതൃത്വത്തിൽ ജില്ല ജയിലും പരിസരവും അണുമുക്തമാക്കി. ഉദ്യോഗസ്ഥരെല്ലാം ജയിലിൽ തന്നെ ക്വാറൻറീനിൽ കഴിയും.
സംസ്ഥാനത്തെ 14 ജില്ല ജയിലിലും കോവിഡ് ചികിത്സ കേന്ദ്രമുണ്ട്. പാലക്കാട് ആലത്തൂർ, കാസർകോട് ഹോസ്ദുർഗ്, കൊല്ലം ജില്ല ജയിൽ എന്നിവിടങ്ങളിൽ ജയിലിനുള്ളിലാണ് ചികിത്സകേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.