കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ചതിൽ ബാഹ്യ ഇടപെടൽ നടന്നുവെന്ന് കോട്ടയം എസ്.പി. പ്രതിഷേധം പ ്രഥമദൃഷ്ട്യാ ആസൂത്രിതമാണെന്നാണ് മനസിലാക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടിയതിന് തൊഴിലാളികൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരുടെ ഫോണുകൾ ഉൾപ്പടെ പരിശോധിച്ച് വരികയാണ്. ഇതിന് ശേഷമാവും തുടർനടപടികൾ സ്വീകരിക്കുകയെന്നും കോട്ടയം എസ്.പി പറഞ്ഞു. ചോദ്യം ചെയ്യലിെൻറ അടിസ്ഥാനത്തിൽ ഒരാൾ കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വദേശത്തേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിഥി തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികൾ പായിപ്പാട്ട് റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ക്യാമ്പുകളിൽ സംഭരിച്ചിരുന്ന വെള്ളവും ഭക്ഷ്യവസ്തുക്കളും തീർന്നതും പ്രതിഷേധത്തിന് കാരണമായിരുന്നു. കലക്ടറും ജില്ല പൊലീസ് മേധാവിയും സംസാരിച്ചതിന് ഒടുവിലാണ് നാലുമണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്ക് അറുതിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.