കെ.എസ്.എഫ്.ഇയിൽ 221 പവൻ മുക്കുപണ്ടം പണയംവെച്ച സംഭവം; ഗോൾഡ് അപ്രൈസർ അറസ്റ്റിൽ

വളാഞ്ചേരി: കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗോൾഡ് അപ്രൈസർ വളാഞ്ചേരി സ്വദേശി രാജനെ (67) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പത്തൊടി അബ്ദുൽ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷരീഫ് (40), പനങ്ങാട്ടുതൊടി റഷീദ് അലി (37), പാറത്തോട്ടത്തിൽ മുഹമ്മദ് അഷ്റഫ് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 221 പവൻ മുക്കുപണ്ടം പണയംവെച്ച് 1.48 കോടി രൂപയാണ് തട്ടിയെടുത്തത്.

കഴിഞ്ഞവർഷം ഒക്ടോബർ 28 മുതൽ ജനുവരി 18 വരെയുള്ള കാലയളവിൽ 10 അക്കൗണ്ടുകളിലായി 221 പവൻ മുക്കുപണ്ടമാണ് സ്വർണമെന്ന വ്യാജേന പണയംവെച്ചത്. പണയ ഉരുപ്പടി വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ട ചുമതയുള്ളയാളാണ് അപ്രൈസർ. ജീവനക്കാർക്ക് സംശയം തോന്നി ശാഖാ മാനേജരെ അറിയിക്കുകയും അദ്ദേഹം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ചിട്ടിക്ക് ജാമ്യമായി നൽകിയ സ്വർണവും ഇതിലുണ്ട്.

പ്രതികൾ വർഷങ്ങളായി കെ.എസ്.എഫ്.ഇയിൽ കോടികളുടെ ഇടപാട് നടത്തുന്നവരാണ്. മറ്റഉ പ്രതികളെ കണ്ടെത്താനായി ഊർജിത് തിരച്ചിൽ നടക്കുകയാണ്. കുറ്റകൃത്യത്തിൽ കൂടുതൽ ജീവനക്കാർക്കു് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags:    
News Summary - KSFE Fraud: Gold Appraiser Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.