കൊച്ചി: കുന്നത്തുനാട്ടിലെ വിവാദ ഭൂമിനികത്തൽ തടഞ്ഞ ജില്ല കലക്ടറുടെ നടപടി റദ്ദാ ക്കിയ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. കുന്നത്തുനാട് വില്ല േജിലെ 5.8365 ഹെക്ടർ നിലം അനധികൃതമായി നികത്താൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
കുന്നത്തുനാട്ടിലെ നിലംനികത്താൻ സ്പീക്സ് പ്രോപ്പർട്ടീസ് ലിമിറ്റഡിന് 2006ൽ ലാൻഡ് റവന്യൂ കമീഷണർ അനുമതി നൽകിയിരുന്നതായി ഹരജിയിൽ പറയുന്നു. എന്നാൽ, അന്നത് നടന്നില്ല. പിന്നീട് 2008ൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടെ നിലമായാണ് ഡാറ്റ ബാങ്കിൽ ഈ സ്ഥലം രേഖപ്പെടുത്തിയിരുന്നത്. ഇതിനുശേഷമാണ് കമ്പനി നിലം നികത്താൻ തുടങ്ങിയത്. എന്നാൽ, പ്രതിഷേധം ശക്തമായതോടെ ജില്ല കലക്ടർ നികത്തൽ തടഞ്ഞു. ഇതിനെതിരെ കമ്പനി നൽകിയ റിവിഷൻ ഹരജി പരിഗണിച്ച റവന്യൂ സെക്രട്ടറി കലക്ടറുടെ ഉത്തരവ് റദ്ദാക്കി നിലംനികത്താൻ അനുമതി നൽകി. ജനുവരി 31ന് പുറപ്പെടുവിച്ച ഇൗ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ഇത് നടപ്പാക്കിയാൽ വൻതോതിൽ നിലംനികത്തുന്ന സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. വിവാദമായതോടെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഈ നടപടി ചോദ്യംചെയ്ത് കമ്പനി നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.