കൊച്ചി: അധ്യക്ഷ പദവി തുടർച്ചയായി സംവരണമായി മാറിയ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ പുനഃപരിേശാധനക്ക് ഉത്തരവിട്ട ൈഹകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഹരജികൾ ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും.
തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷ പദവി പട്ടികവിഭാഗങ്ങൾക്കും വനിതകൾക്കും തുടർച്ചയായി സംവരണം ചെയ്യുന്നത് മറ്റുള്ളവരുടെ അവകാശം നിഷേധിക്കലാണെന്നും നിയമപരമല്ലെന്നും വ്യക്തമാക്കി നവംബർ 16ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും നൽകിയ അപ്പീലാണ് പരിഗണനയിലുള്ളത്.
ബുധനാഴ്ച ഹരജികൾ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ പരിഗണനെക്കത്തിയെങ്കിലും മാറ്റുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബർ ആറിന് ഉണ്ടായ ശേഷമുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് തെരഞ്ഞെടുപ്പ് നടപടികളിലുള്ള ഇടപെടലാണെന്നും തെരഞ്ഞെടുപ്പ് വൈകാൻ ഇത് ഇടയാക്കുമെന്നുമാണ് അപ്പീലുകളിലെ പ്രധാന വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.