ചാരുംമൂട്: . പാലമേല്‍ പഞ്ചായത്ത്, മറ്റപ്പള്ളി വാര്‍ഡിലെ ഉടയാന്‍പറമ്പ് ജങ്ഷൻ മുതല്‍ ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ച് വരെയുള്ള ഭാഗം ഒരാഴ്ച മുമ്പാണ് ടാർ ചെയ്തത്. റോഡിൻെറ പലഭാഗങ്ങളിലും ഇടിഞ്ഞുതാണു. 25 വർഷമായി തകർന്ന റോഡിൻെറ പുനർനിർമാണത്തിനായി പ്രദേശവാസികൾ നടത്തിയ ശ്രമത്തിൻെറ ഫലമായി മുൻ എം.എൽ.എ ആർ. രാജേഷിൻെറ ആസ്തി വികസന ഫണ്ടിൽനിന്നാണ് പ്രവൃത്തികൾക്ക് തുക അനുവദിച്ചത്. റോഡ് ടാറിങ്ങിൻെറ തുടക്കത്തില്‍തന്നെ നിർമാണത്തിൽ അപാകതകാട്ടി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടിവ് എന്‍ജിനീയറും അസി. എന്‍ജിനീയറും സ്ഥലം സന്ദർശിക്കുകയും നിർമാണ പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കൃത്യമായ മേല്‍നോട്ടം നടത്താതെ കരാറുകാരന് അഴിമതി നടത്താന്‍ അനുകൂലമായ നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് സമീപവാസിയായ ഹരികുമാർ കഴിഞ്ഞദിവസം ജില്ല വിജിലൻസിന് കൊടുത്ത പരാതിയിൽ പറയുന്നു. വളരെ കുറഞ്ഞ അളവില്‍ മെറ്റില്‍, എംസാൻഡ്, ടാര്‍ തുടങ്ങിയവ ഉപയോഗിച്ച് റീടാറിങ് നടത്തിയതാണ് പെട്ടന്ന് തകരാൻ കാരണമെന്നാണ് ആക്ഷേപം. പടം : ടാറിങ് കഴിഞ്ഞ റോഡിൻെറ വശം തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.