അരൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ ചൂടേറിയിട്ടും പ്രചാരണ കോലാഹലങ്ങളില്ല. എന്നാൽ, സമൂഹമാധ്യമങ്ങളിൽ പ്രചാരണം തകൃതിയാണ്. സ്ഥാനാർഥികളുടെ അഭ്യർഥനപോലും വാട്സ്ആപ് സന്ദേശങ്ങളായാണ് വോട്ടർമാരിൽ എത്തുന്നത്.
വിവിധ പോസുകളിലുള്ള പടങ്ങളും വ്യത്യസ്തമാതൃകയിൽ രൂപകൽപന ചെയ്ത മനോഹര പോസ്റ്ററുകളും ഇങ്ങനെ വരുന്നു. വീടുകളിലെത്തി വോട്ട് ചോദിക്കുന്നത് വോട്ടർമാർക്ക് സ്വീകാര്യമല്ലെന്ന് അറിഞ്ഞാണ് ഇക്കുറി സമൂഹമാധ്യമത്തിലേക്ക് പ്രചാരണം വഴിമാറിയത്.
മുന്നണികളും സ്ഥാനാർഥികളും വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നത്.
സ്ഥാനാർഥികളുടെ ലഘുജീവചരിത്രവും ത്യാഗോജ്ജ്വല സമരങ്ങളും ചിത്രം സഹിതം സോഷ്യൽ മീഡിയയിലുണ്ട്. ഇക്കാര്യത്തിലും എൽ.ഡി.എഫാണ് മുന്നിൽ. തെരഞ്ഞെടുപ്പ് ഗാനങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.