കെ-റെയിൽ: എതിർപ്പ് മറികടന്ന് സ്ഥാപിച്ച 2500 കുറ്റി പിഴുതുമാറ്റും -കൊടിക്കുന്നിൽ

ആലപ്പുഴ: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന കെ-റെയിൽ പദ്ധതി വിശദീകരണ പരിപാടി 'ജനസമക്ഷം' രാഷ്ട്രീയ തട്ടിപ്പാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോടതി വിധിപോലും അംഗീകരിക്കാതെ ജനങ്ങളെ വെല്ലുവിളിച്ചാണ് എല്ലാ ജില്ലയിലും പരിപാടി നടത്തുന്നത്. പിണറായി സർക്കാറിന് കോടികൾ ഉണ്ടാക്കാൻ നിയോഗിച്ച ബിനാമിയാണ് കെ-റെയിൽ എം.ഡി. വിദഗ്ധരും പരിസ്ഥിതിപ്രവർത്തകരും എതിർത്തിട്ടും പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിന് പിന്നിൽ കോടികളുടെ അഴിമതിയാണ്.

കോവിഡ് മൂന്നാം തരംഗത്തിലും മുഖ്യമന്ത്രിക്ക് ചിന്ത ഇതിനെക്കുറിച്ച് മാത്രമാണ്. കോവിഡിനെ പ്രതിരോധിക്കാൻ ജില്ലതല യോഗംപോലും വിളിക്കാത്തവരാണ് കെ-റെയിൽ പദ്ധതിക്ക് മന്ത്രിമാരെ സംഘടിപ്പിച്ച് ഇത്തരം സമ്മേളനങ്ങൾ നടത്തുന്നത്.

ആറന്മുള വിമാനത്താവളം വന്നിരുന്നെങ്കിൽ മധ്യതിരുവിതാംകൂറിന് വികസനസാധ്യതകൾ തുറക്കുമായിരുന്നു. അന്ന് സമരം ചെയ്ത മന്ത്രി പി. പ്രസാദ് അടക്കമുള്ളവരാണ് ഇപ്പോൾ കെ-റെയിലിനുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. എതിർപ്പ് മറികടന്ന് സ്ഥാപിച്ച 2500 കുറ്റി പിഴുതുമാറ്റും.

പ്രചാരണത്തിന് ഇറക്കുന്ന ലഘുരേഖകൾ കത്തിച്ച് പ്രതിഷേധിക്കും. കാർഷികനിയമങ്ങൾ പിൻവലിച്ച മോദിയെപോലെ പിണറായിക്ക് പദ്ധതി പിൻവലിക്കേണ്ടി വരുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

Tags:    
News Summary - K-Rail: 2500 pins installed over the opposition will be removed - Kodikunnil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.