പ്രവാചക നിന്ദ: ബി.ജെ.പി മാപ്പ് പറയണമെന്ന് പി.ഡി.പി

കൊച്ചി: പ്രവാചകനെ നിന്ദിച്ച് ലോകത്തിനുമുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയ കേന്ദ്രസര്‍ക്കാറും ബി.ജെ.പിയും മാപ്പ് പറയണമെന്ന് പി.ഡി.പി. രാജ്യത്തെ മുസ്ലിംകളെ ലക്ഷ്യംവെച്ച് വിദ്വേഷ പ്രചാരണമാണ് ബി.ജെ.പി നേതാക്കള്‍ ലക്ഷ്യം വെച്ചതെങ്കിലും മുഹമ്മദ് നബി ലോകത്തിന്‍റെ പ്രവാചകനാണെന്ന് അവര്‍ മനസ്സിലാക്കിയില്ല. പ്രവാചകനിന്ദയിലൂടെ മതവിദ്വേഷം വളര്‍ത്താനും രാജ്യത്തിന്‍റെ മതേതരമൂല്യങ്ങളെ അവഹേളിക്കാനും നീക്കം നടത്തുന്ന നുപൂര്‍ ശര്‍മമാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.