ഉത്തരവിറക്കി സർക്കാർ കൊച്ചി: മെഡിക്കൽ ബോർഡിന്‍റെ സർട്ടിഫിക്കറ്റുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്രാസൗജന്യം ലഭിക്കാൻ ഇനി ഗതാഗത ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകേണ്ടതില്ല. ബന്ധപ്പെട്ട യൂനിറ്റിലെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കുട്ടികളുടെ വീടുകളിലെത്തി ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ജോസ് അഗസ്റ്റിന്‍ ഗതാഗത മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. ഈ വിഭാഗത്തിൽ വരുന്ന കുട്ടികൾക്ക് സൗജന്യ യാത്രാപാസ്, യാത്രാ സൗജന്യം എന്നിവ ലഭിക്കാൻ എ.ടി.ഒമാരുടെയോ ഡി.ടി.ഒമാരുടെയോ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്. തുടർന്നാണ് നേരിട്ട് ഹാജരാകേണ്ടതിനുപകരം ഉദ്യോഗസ്ഥൻ വീടുകളിലെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന ഉത്തരവ് മേയ് 25ന് ഗതാഗത സെക്രട്ടറി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.