ട്രാൻസ്ജെൻഡറിനെ ആക്രമിച്ച് കവർച്ച: പ്രതി പിടിയിൽ

കൊച്ചി: ട്രാൻസ്ജെൻഡറിനെ ആക്രമിച്ച് പണം കവർന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് നബീലാണ് (സുബിൻ -22) എറണാകുളം ടൗൺ നോർത്ത് പൊലീസിെൻറ പിടിയിലായത്.

ഒക്ടോബർ 23ന് പുലർച്ച ഒന്നിന് കലൂർ മണപ്പാട്ടി പറമ്പ് ഭാഗത്ത് ഉബർ കാത്തുനിന്ന സാന്ദ്ര, അനുപമ, അനിരുധ്യ എന്നീ ട്രാൻസ്ജെൻഡറുകളെ പ്രതിയും സംഘവും ആക്രമിച്ചിരുന്നു. ബൈക്കിലെത്തിയ പ്രതികൾ പരാതിക്കാരോട് പണം ആവശ്യപ്പെട്ടു. ഇത് നിരസിച്ച പരാതിക്കാരിെയയും മറ്റും പ്രതികൾ ആക്രമിക്കുകയും 15,000 രൂപ അപഹരിക്കുകയുമായിരുന്നു.

സാന്ദ്രയുടെ പരാതിയിൽ കേെസടുത്തില്ല എന്ന് ആരോപിച്ച് സുഹൃത്ത് ആവണി സ്റ്റേഷന് സമീപത്തെ മരത്തിൽ കയറി ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവവുമുണ്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നോർത്ത് ഇൻസ്പെക്ടർ സിബി ടോം, എസ്.ഐ വി.ബി. അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Transgender assaulted and stolen money: man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.