റെജി ശങ്കറും കുടുംബവും (ഫയൽ ചിത്രം)
അടിമാലി: വിധിയുടെ വേട്ടയാടലിൽ പകച്ച് നിൽക്കുകയാണ് ഒരു കുടുംബത്തിലെ നാലുമക്കളും മാതാപിതാക്കളുമടക്കം ഏഴുപേർ. അടിമാലിക്കു സമീപം ഇരുമ്പുപാലം മെഴുകുംചാലിൽ വാടകക്ക് താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറിെൻറ (57) കുടുംബമാണ് ഗുരുതര രോഗം ബാധിച്ച് കണ്ണീരിൽ കഴിയുന്നത്.
ആർട്ടിസ്റ്റായിരുന്ന റെജിക്ക് മൂന്നുതവണ ഹൃദയാഘാതമുണ്ടായി. ഇതിെൻറ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഭാര്യ അരുന്ധതി മധുമേഘക്ക് (44) അർബുദം തിരിച്ചറിഞ്ഞത്. ഇവർക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ തുടരുകയാണ്. റെജി-അരുന്ധതി ദമ്പതികൾക്ക് നാല് മക്കളാണ് ഉള്ളത്. മുത്ത മൂന്നു പെൺമക്കൾക്കും നട്ടെല്ലിനെ ബാധിക്കുന്ന 'സ്കോളിയാസിസ്' രോഗവും ആറ് വയസ്സുള്ള മകന് പാൻക്രിയാസ് സംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തിയതോടെ ഇവർ മാനസികമായും തളർന്നു. അരുന്ധതിയുടെ പിതാവും ഇവരോടൊപ്പമാണ് താമസം. 74 വയസ്സുള്ള പിതാവിെൻറ ഒരു വൃക്ക പൂർണമായും രണ്ടാമത്തെ വൃക്ക 10 ശതമാനമൊഴികെയും പ്രവർത്തനരഹിതമായി.
റെജിയുടെ 19 വയസ്സുള്ള മൂത്ത മകൾ 2019ൽ ദേശീയ ചലച്ചിത്രോത്സവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ജൂറി അംഗം ആയിരുന്നു. അരുന്ധതി കവയിത്രി കൂടിയാണ്. പള്ളിക്കാരുടെ സഹകരണത്തോടെ കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ മുറിയിൽ താമസിച്ചാണ് റേഡിയേഷൻ അടക്കം ചികിത്സ നടത്തിവരുന്നത്. സുമനസ്സുകൾ തങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഇവർക്ക് സ്വന്തമായി വീടുപോലും ഇല്ല. അരുന്ധതിയുടെ പേരിൽ എസ്.ബി.ഐ അടിമാലി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 37593055585, ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എൻ 0008588. ഗൂഗ്ൾ പേ: 9539308809 (റെജി ശങ്കർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.