ഇടവെട്ടി (ഇടുക്കി): കോവിഡ് ലക്ഷണങ്ങളുള്ള 85കാരിയെ മകളുടെ വീടിന് സമീപം പെരുവഴിയിൽ ഇറക്കിവിട്ട് മകൻ കടന്നുകളഞ്ഞു. തൊടുപുഴക്കുസമീപം ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാർഡായ തൊണ്ടിക്കുഴയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.
വയോധികയെ പിന്നീട് ആരോഗ്യപ്രവർത്തകരും പൊലീസും മകളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. മകനെതിരെ ഇടവെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ തൊടുപുഴ സി.ഐക്ക് പരാതി നൽകി.
മറ്റൊരു മകനൊപ്പമായിരുന്നു വയോധികയുടെ താമസം. മകന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഏതാനും ദിവസം മുമ്പ് വയോധികയെ മറ്റൊരു മകെൻറ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇയാളാകെട്ട വ്യാഴാഴ്ച തൊണ്ടിക്കുഴയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമീപത്തെ റോഡിൽ വയോധികയെ ഇറക്കിവിട്ട് സ്ഥലം വിടുകയായിരുെന്നന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
അയൽവാസികൾ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് ആശ പ്രവർത്തക നിജയും പഞ്ചായത്ത് അംഗം സുബൈദ അനസും ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ റിയാസും സ്ഥലത്തെത്തിയത്. വഴിയിൽ വീണ് പരിക്കേറ്റെങ്കിലും ഇവർ മകളുടെ വീടുവരെ നടന്നെത്തിയിരുന്നു. അപ്പോഴേക്കും നഗരത്തിൽ പോയിരുന്ന മകളും തിരിച്ചെത്തി.
ഉടൻ വേയാധികയെ ജില്ല ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യസഹായം നൽകി. ഇവർക്ക് പനിയും ശ്വാസംമുട്ടലുമുണ്ട്. വയോധികയെ ഇപ്പോൾ ആദ്യം താമസിച്ചിരുന്ന വീട്ടിൽതന്നെ ആക്കിയിട്ടുണ്ട്. അടുത്ത ദിവസം കോവിഡ് പരിശോധനക്ക് വിധേയയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.