എ.കെ. മണി (ദേവികുളം മുൻ എം.എൽ.എ)
തോട്ടം മേഖല അടക്കിവാണിരുന്ന ഇടതു മുന്നണിയില്‍നിന്ന് ദേവികുളം മണ്ഡലം പിടിക്കാനാണ് 1991ല്‍ യു.ഡി.എഫ് നേതൃത്വം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറായിരുന്ന എന്നെ നിയോഗിച്ചത്. സൗത്ത് ഇന്ത്യന്‍ പ്ലാേൻറഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) ജനറല്‍ ബോഡി യോഗത്തില്‍ തൊഴിലാളികള്‍ സ്ഥാനാർഥിയായി എെൻറ പേര് നിർദേശിക്കുകയായിരുന്നു.
തൊഴിലാളികളുടെ ആവശ്യം നേതൃത്വം ഏറ്റെടുത്തതോടെ മത്സരിക്കാന്‍ അവസരം ലഭിച്ചു. തുടക്കത്തിൽ പ്രവര്‍ത്തകരുടെ എണ്ണം കുറവായതിനാല്‍ സ്വന്തമായാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് ചിഹ്നം ഞാനും സുഹൃത്തുക്കളായ തോമസും സാജുവും ചേര്‍ന്ന് ചുവരുകളിലും കാട്ടുപാതകളിലും പതിപ്പിച്ചത് ഒരിക്കലും മറക്കാന്‍ കഴിയില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവനേതാവായ തന്നെ സഹായിക്കാന്‍ യുവാക്കള്‍ രംഗത്തെത്തി.
മാങ്കുളത്തേക്ക് പോകുന്നതിന് അന്ന് റോഡ് ഇല്ല. തൂക്കുപാലത്തിലൂടെ സാഹസികമായാണ് വോട്ട് അഭ്യർഥിക്കാന്‍ കുടികളില്‍ എത്തിയത്. ഇടമലക്കുടി, കാന്തല്ലൂര്‍, കോവിലൂര്‍ മേഖലകളിലും റോഡും ഗതാഗതസൗകര്യവും പരിമിതമായിരുന്നു. അവിടെയെല്ലാം നടന്നെത്തി വോട്ട് അഭ്യർഥിച്ചു. ഇടതു മുന്നണിയില്‍നിന്ന് മണ്ഡലം തിരിച്ചുപിടിച്ചതോടെ അവിടെല്ലാം റോഡും പാലങ്ങളും യാഥാർഥ്യമായി. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും ദേവികുളത്തെ വോട്ടർമാർ എന്നെയാണ് തെരഞ്ഞെടുത്തത്. കുഞ്ചിത്തണ്ണി-ബൈസൺവാലി പാലവും അന്നാണ് നിർമിച്ചത്. മാമലക്കണ്ടത്തേക്ക് അക്കാലത്ത് ചങ്ങാടത്തിൽ പോകണമായിരുന്നു.
എന്നാല്‍, ഇപ്പോള്‍ സ്ഥിതിമാറി. സി.പി.െഎ നേതാവായിരുന്ന സി.എ. കുര്യനെ നേരില്‍ കണ്ടപ്പോള്‍ ''പയ്യനേല്ല നന്നായി വാ'' എന്നുപറഞ്ഞ് തലയില്‍തൊട്ട് അനുഗ്രഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.