മറയൂർ പത്തടി പാളലത്ത് വീട്ടുമുറ്റത്ത് വിളഞ്ഞു നിൽക്കുന്ന ചക്ക, മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് ഭാഗത്ത് കഴിഞ്ഞദിവസം എത്തിയ കൊമ്പന്
മറയൂർ: നീണ്ട ഇടവേളക്ക് ശേഷം മറയൂർ മേഖലയിൽ ചക്ക പാകമായി വരുന്നു. ഭൂപ്രകൃതിയുടെ പ്രത്യേകതയാലും മറ്റും മറയൂർ മേഖലയിലെ ചക്കക്ക് മധുരം ഏറെയാണ്. ഇതിനാൽ വിനോദസഞ്ചാരികൾക്കും പ്രിയമാണ്. എന്നാൽ, സീസൺ വേളകളിൽ ജനവാസ മേഖലയിലേക്ക് കടക്കുന്ന കാട്ടാനക്കൂട്ടം പ്ലാവ് പൂർണമായും നശിപ്പിച്ച് മടങ്ങുകയായിരുന്നു പതിവ്.
ഇത്തവണ അധികമായി ആനയുടെ ശല്യം ഇല്ലാത്തത് മൂലമാണ് ചക്ക വ്യാപകമായി വിളഞ്ഞതെന്ന് കർഷകർ പറയുന്നു. ഇത്തരത്തിൽ വിളവെടുക്കുന്നത് വരെ ആനയുടെ ശല്യം ഇല്ലാതിരുന്നാൽ മികച്ച ആദായം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകർ. ആനകൾ ഉൾവനങ്ങളിൽനിന്ന് ജനവാസ മേഖലയിൽ എത്തിത്തുടങ്ങിയാൽ ഈ പ്രതീക്ഷ ഇല്ലാതാകുമെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.