മുട്ടം: ആറ് ലക്ഷത്തോളം രൂപ മുതൽ മുടക്കി മലങ്കര പാർക്ക് നവീകരിക്കുന്നു. കുട്ടികളുടെ പാർക്കിൽ കളി ഉപകരണങ്ങൾ, ഇരിപ്പിടം, ഇലുമിനേഷൻ ലൈറ്റുകൾ എന്നിവ സ്ഥാപിക്കും. പ്രവേശന ഫീസിനത്തിൽ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് പാർക്ക് നവീകരിക്കുക. 20 ലക്ഷത്തോളം രൂപ ഫീസിനത്തിൽ ടൂറിസം കമ്മിറ്റിയുടെ കൈവശമുണ്ട്. എം.വി ഐ.പിയും ഡി.ടി.പി.സിയും ചേർന്നാണ് പാർക്ക് പ്രവർത്തിപ്പിക്കുന്നത്. മലങ്കരയിലേത് ഡെസ്റ്റിനേഷൻ ടൂറിസം ആയതിനാൽ അതിൽനിന്ന് ലഭിക്കുന്ന വരുമാനം മലങ്കര ടൂറിസം പദ്ധതിയിൽ തന്നെ വിനിയോഗിക്കണം.
വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച മലങ്കര പാർക്കിൽ വേണ്ടത്ര ഉല്ലാസ ഉപകരണങ്ങൾ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.