കേരള ബ്രാൻഡിൽ തിളങ്ങി കണ്ണൂർ

കണ്ണൂർ: ഗുണമേന്മയുള്ള ഉൽപന്നങ്ങൾക്ക് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന കേരള ബ്രാൻഡ് പദ്ധതിയിൽ ഏറ്റവും മികച്ച നേട്ടവുമായി കണ്ണൂർ ജില്ല. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങൾക്ക് കേരള ബ്രാൻഡ് അനുവദിച്ചപ്പോൾ, ഇതിൽ രണ്ട് സ്ഥാപനങ്ങൾ ജില്ലയിൽനിന്നാണ്. അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവിസ് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ കീഴിലുള്ള സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിങ് പ്ലാന്റ്, തളിപ്പറമ്പ നടുവിൽ മീൻപ്പറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കെ.എം. ഓയിൽ ഇൻഡസ്ട്രീസ് എന്നീ വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് ബ്രാൻഡ് ലഭിച്ചത്. തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഈ സർട്ടിഫിക്കേഷൻ നേടുന്ന ഉൽപന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ കേരള ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യാനാകും. ഗുണനിലവാരം, ഉത്പാദനത്തിലെ മൂല്യങ്ങൾ എന്നിവ പരിഗണിച്ചാണ് കേരള ബ്രാൻഡിങ് നൽകുന്നത്. തുടക്കത്തിൽ വെളിച്ചെണ്ണക്കും തുടർന്ന് 14 ഉത്പന്നങ്ങൾക്കുമാണ് കേരള ബ്രാൻഡിങ് നൽകുന്നത്.

അഞ്ചരക്കണ്ടി ഫാർമേഴ്‌സ് കോഓപറേറ്റിവ് ബാങ്ക് കർഷകരെ സഹായിക്കാൻ വേണ്ടിയാണ് 2002ൽ നാളികേര സംസ്‌കരണ യൂനിറ്റ് തുടങ്ങിയത്. ശുദ്ധമായതും മായം കലരാത്തതുമായ വെളിച്ചെണ്ണ നൽകാൻ സഹകാരിക്ക് സാധിക്കുന്നുണ്ട്. നബാർഡ് സഹായത്തോടെ അത്യാധുനിക സംവിധാനമുള്ള സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്ലാന്റ് 2016 ഒക്ടോബറിൽ ആനേനിമൊട്ടയിൽ പ്രവർത്തനം തുടങ്ങി.

വെളിച്ചെണ്ണ, തേങ്ങാപ്പാൽ, വെർജിൻ കോക്കനട്ട് ഓയിൽ, കോക്കനട്ട് ചിപ്‌സ്, സോഫ്റ്റ് ഡ്രിങ്ക്, വിനാഗിരി, ചിരവിയ തേങ്ങ എന്നിവ ഉൽപാദിപ്പിക്കുന്നു. 51 സ്ഥിരം തൊഴിലാളികളും 10 താൽക്കാലിക തൊഴിലാളികളും ജോലി ചെയ്യുന്നു. ഐ.എസ്.ഒ, അഗ്മാർക്ക് ട്രേഡ്മാർക്ക് സർട്ടിഫിക്കേഷനുകൾ യൂനിറ്റുകക്ക് ലഭിച്ചിട്ടുണ്ട്. നബാർഡ് ബെസ്റ്റ് യൂനിറ്റ് കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് ബെസ്റ്റ് യൂനിറ്റ് സംസ്ഥാന സഹകരണ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

ജോസ് കാഞ്ഞമലയുടെ ഉടമസ്ഥതയിൽ നടുവിൽ മീൻപ്പറ്റിയിൽ 42 വർഷമായി പ്രവർത്തിക്കുന്ന യൂനിറ്റാണ് കെ.എം ഓയിൽ ഇൻഡസ്ട്രീസ്. വെളിച്ചെണ്ണ നിർമാണത്തിൽ അഗ്മാർക്കും ഐ.എസ്‌.ഐ സർട്ടിഫിക്കറ്റുമുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ്. മലയോരം, കെ.എം.എൽ എന്നിവയാണ് വെളിച്ചെണ്ണയിലെ ഇൻ ഹൗസ് ബ്രാൻഡുകൾ, കേരള, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിൽ ആഭ്യന്തരമായും യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ അന്തർദേശീയമായും പ്രവർത്തിക്കുന്നു. ഇൻ ഹൗസ് ബ്രാൻഡുകൾക്കൊപ്പം 24 രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന കേരളത്തിലെയും മീഡിൽ ഈസ്റ്റിലേയും ഏകദേശം 14 പ്രശസ്ത കമ്പനികൾക്കായി സ്വകാര്യ ലേബലിങ്ങിൽ ഏർപ്പെട്ടിരിക്കുന്നു. സപ്ലൈകോയുടെ ബ്രാൻഡായ ശബരിക്കുവേണ്ടി സ്വകാര്യ ലേബലിങ്ങും ചെയ്യുന്നുണ്ട്.

Tags:    
News Summary - Kerala Brand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.