പിലാത്തറ ടൗൺ വികസനത്തിന്‍റെ ഭാഗമായി എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

പിലാത്തറയുടെ മുഖം മാറുന്നു; സൗന്ദര്യവത്കരണത്തിന് രണ്ടു കോടി

പയ്യന്നൂർ: ദേശീയപാതയിലെ പ്രധാന ടൗണായ പിലാത്തറ മുഖം മിനുക്കുന്നു. ടൗണിന്റെ സമഗ്ര വികസനത്തിനും സൗന്ദര്യവത്കരണതിനുമാണ് തീരുമാനം. ഇതിനായി രണ്ടു കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് സർക്കാറിലേക്ക് സമർപ്പിക്കുന്നതിനുള്ള നടപടികളായി. ഇതിന്‍റെ ഭാഗമായി എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർ പിലാത്തറ ടൗൺ സന്ദർശിച്ചു.

പിലാത്തറയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, ആയുർവേദ കോളജ്, മാതമംഗലം ഉൾപ്പടെയുള്ള മലയോരമേഖല, നിരവധിയയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വരുന്നവർ പ്രധാനമായും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് പിലാത്തറ ബസ് സ്റ്റാൻഡും ടൗണും. ദേശീയപാത വികസനത്തോടെ ഈ മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഉൾപ്പടെ പരിഹരിക്കുന്നതിനും ടൗണിന്റെ മുഖച്ഛായ മാറ്റുന്നതിനുമുള്ള സമഗ്ര പദ്ധതിയാണ് ടൗൺ സൗന്ദര്യവത്കരണത്തിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പിലാത്തറ ടൗണിലെ മാതമംഗലം റോഡിലും പഴയങ്ങാടി റോഡ് ഭാഗത്തും ഇന്റർലോക്ക് ചെയ്ത നടപാത നിർമിക്കും. വ്യത്യസ്തങ്ങളായ അലങ്കാര ചെടികൾ കൊണ്ടുള്ള ഗാർഡൻ, ലൈറ്റിങ് സംവിധാനം, ഡ്രൈനേജ് സൗകര്യം, ടാറിങ് പ്രവൃത്തി ഉൾപ്പടെ നടപ്പിലാക്കും. പൊതുമരാമത്ത് റോഡ്സ് വിഭാഗം മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

എം.എൽ.എയോടൊപ്പം ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം. ശ്രീധരൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ.പ്രവീൺ, അസിസ്റ്റന്റ് എൻജിനീയർ കെ. ശ്രീരാഗ്, എം.വി.രാജീവൻ, കെ.സി. തമ്പാൻ മാസ്റ്റർ, എം.വി. രവി എന്നിവരുമുണ്ടായിരുന്നു.

Tags:    
News Summary - Pilathara face changes; Two crore for beautification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.