Representational Image

തലശ്ശേരി: സി.പി.എം പ്രവർത്തകനായിരുന്ന പാനൂർ കുറിച്ചിക്കരയിലെ മീത്തലെ മടത്തിൽ ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ ഓടക്കാത്ത് സന്തോഷ് (43), മുണ്ടാൻ വീട്ടിൽ കുട്ടൻ എന്ന അജയൻ (50), നാലുപുരക്കൽ എൻ.പി. ശ്രീജേഷ് (43), വി.സി. സന്തോഷ് (43), കെ.പി. ബിജേഷ് (40), കെ.കെ. സജീവൻ (45), മൊട്ടമ്മൽ ഷാജി (52), പുത്തൻപുരയിൽ ദീലീപ് കുമാർ (53), പി.പി. മന്മദൻ (48) എന്നിവരെയാണ് നാലാം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. വിമൽ കുറ്റവിമുക്തരാക്കിയത്. നാലാം പ്രതി വി.സി. സന്തോഷ് വിചാരണക്കിടെ മരിച്ചു. 2009 മാർച്ച് 12ന് രാത്രി 7.15 നായിരുന്നു സംഭവം.

വീട്ടിൽ അതിക്രമിച്ചു കയറി ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആർ.എസ്.എസ് പ്രവർത്തകൻ വിനയൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ചന്ദ്രൻ വധിക്കപ്പെട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി.എസ്. ഈശ്വരൻ, ജോസഫ് തോമസ്, ടി. സുനിൽ കുമാർ, പി. പ്രേമരാജൻ എന്നിവർ ഹാജരായി.

Tags:    
News Summary - Chandran murder case- Accused released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.