പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ
താറാവിന്റെ ആകൃതിയിൽ ഒരുക്കിയ കൂട്
ചെറുവത്തൂർ: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഒരുക്കിയ ഭീമൻ താറാവ് കൂട് ശ്രദ്ധേയമാകുന്നു. ജൈവ ഉത്പാദന ഉപാധിയായ സംയോജിത കൃഷിയിൽ പ്രധാനപ്പെട്ട ഒന്നാണ് നെല്ലും താറാവും ഉപയോഗിച്ചുള്ള സംയുക്ത കൃഷി. ഈ സന്ദേശം കൈമാറുകയാണ് താറാവ് കൂടിന്റെ ലക്ഷ്യം.
ഫെബ്രുവരിയിൽ നടക്കുന്ന ഫാം കാർണിവലിന്റെ ഭാഗമായാണ് പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ താറാവ് കൃഷിക്കായി ഭീമൻ കൂടിന്റെ പണി പൂർത്തീകരിച്ചത്. കേന്ദ്രത്തിലെ നെൽ വയലിന് സമീപമാണ് കൂട് സ്ഥാപിച്ചത്.
പലസ്ഥലങ്ങളിലും താറാവ് കൂടുകൾ ഉണ്ടെങ്കിലും അവയിൽനിന്ന് വ്യത്യസ്തമായി താറാവ് ആകൃതിയിലാണ് കൂട് പണിതിരിക്കുന്നത്. കൃഷിയും വിനോദവും ഒന്നിച്ചുകൊണ്ടുപോകുന്ന ഫാം ടൂറിസവും ഇതിലൂടെ ലക്ഷ്യമിടുന്നു. ഫാം കാർണിവലിൽ കാണികൾക്ക് ഈ താറാവ് കൂട് തുറന്നുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.