ഇടയത്താഴത്തിന് ഉണർത്തുന്ന അറവനമുട്ട് സംഘം ഓർമ കരുനാഗപ്പള്ളി: റമദാനിൽ പുലർച്ച മൂന്നിനു ശേഷം നോമ്പനുഷ്ഠിക്കാനുള്ളവരെ ഉണർത്താനും ഇടയത്താഴ സമയമറിയിച്ചു കൊണ്ടുമെത്തുന്ന അറവനമുട്ട് സംഘം ഓർമകളിൽ. പ്രവാചക മദ്ഹുകൾ പാടിപ്പുകഴ്ത്തിയെത്തുന്ന സംഘം നാടിന് കൗതുകമായിരുന്നു. പുതിയ തലമുറക്ക് ഇത് കേട്ടുകേൾവി മാത്രം. തെക്കൻ കേരളത്തിൽ മുസ്ലിം പ്രദേശങ്ങളിൽ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സംഘമായിരുന്നു അറവനമുട്ടി വീടുകളും ഇടവഴികളിലും സാന്നിധ്യം അറിയിച്ചിരുന്നത്. നോമ്പ് അവസാനം വരെ ഇവരുടെ സേവനം ലഭിച്ചിരുന്നു. ഈ ദിവസങ്ങളിൽ അതത് പ്രദേശത്തെ പള്ളികളിലായിരിക്കും ഭൂരിഭാഗവും തങ്ങുക. ഇവർക്ക് നോമ്പുകാരും വീടുകളിൽ നിന്ന് പാരിതോഷികവും നൽകുമായിരുന്നു. വർഷങ്ങളായി സംഘമെത്താറില്ലെന്ന് മാത്രമല്ല, അറവനമുട്ടോ - ബൈത്തുകളോ നോമ്പുകാലത്ത് എങ്ങും കേൾക്കാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.