കരുനാഗപ്പള്ളി: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പുനടത്തിയ കേസിൽ യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം കടത്തൂർ സ്വദേശി സിയാദ് (39 ) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പുത്തൻതെരുവിന് സമീപമുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ 32 ഗ്രാം ഭാരമുള്ള മാല പണയം വെച്ച് 125,000 രൂപ സിയാദ് വാങ്ങിയിരുന്നു. മാലയുടെ കൊളുത്തിൽ 916 ഹാൾ മാർക്ക് ഉണ്ടായതിനാൽ സ്ഥാപന ഉടമക്ക് സംശയം തോന്നിയിരുന്നില്ല.
കുറച്ചുസമയം കഴിഞ്ഞു മാല പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. കടയുടമയുടെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും ഇയാൾ ഇവിടെ ആഭരണങ്ങൾ പണയം വെച്ചിട്ടുണ്ടെങ്കിലും അത് മുക്കുപണ്ടമാണോയെന്ന് വ്യക്തമല്ല. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു, എസ്.ഐമാരായ സുജാതൻപിള്ള, ഷാജിമോൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.