കാമുകിക്ക് അശ്ലീലസന്ദേശം: മൂന്നുപേർ അറസ്റ്റിൽ

മുണ്ടക്കയം: കാമുകിക്ക് അശ്ലീലസന്ദേശം അയച്ച യുവാവിനെ യുവതിയുടെ മറ്റൊരു കാമുകനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ യുവാവ് ഇൻസ്റ്റഗ്രാമിലൂടെ പാലാ കുറിച്ചിത്താനം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെ പരിചയപ്പെടുകയും അശ്ലീലസന്ദേശങ്ങളും പടങ്ങളും അയച്ചുകൊടുത്തുവെന്ന കാരണം പറഞ്ഞാണ് തട്ടിക്കൊണ്ടുപോയി മർദിക്കുകയും ശേഷം കാറിൽനിന്ന് ചോറ്റിക്ക് സമീപം ഇറക്കിവിടുകയും ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു ദേശീയപാതയിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവാവിനെ ചോറ്റിയിൽ വിളിച്ചുവരുത്തി നിർബന്ധിച്ച് കാറിൽ കയറ്റി മുണ്ടക്കയം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രയിൽ മർദിച്ച് അവശനാക്കിയതിനുശേഷം മൂന്നംഗസംഘം പാലായിലേക്ക് തിരികെ പോകുംവഴിയാണ് കാഞ്ഞിരപ്പള്ളി ടൗണിൽവെച്ച് എസ്.ഐ അരുൺ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാലാ വള്ളിച്ചിറ മാങ്കൂട്ടത്തിൽ ഷെമിൽ തോമസ് (20), പാലാ മംഗലത്ത് ഇമ്മാനുവേൽ ജോസഫ് (29), പാലാ ചെത്തിമറ്റം പെരുമ്പള്ളി കുന്നേൽ മിഥുൻ സത്യൻ (23) എന്നിവരെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.