കെ റെയില്‍: കല്ലിടാനെത്തിയവരെ നട്ടാശ്ശേരിയില്‍ തടഞ്ഞു

കോട്ടയം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സർവേ നടത്തി കല്ലിടാന്‍ നട്ടാശ്ശേരി പ്രദേശത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും ചേര്‍ന്നു തടഞ്ഞു. പൊലീസ് എത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ തിരിച്ചുപോയി.

വാട്ടര്‍ ലെവല്‍ നോക്കാനെന്ന വ്യാജേനയാണ് ഇവര്‍ വന്നത്. സ്വകാര്യ ഭൂമിയില്‍ കല്ലിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നട്ടാശ്ശേരി കവലയില്‍ സമ്മേളനം ചേർന്നു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.

ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ചാക്കോച്ചന്‍ മണലേല്‍, പഞ്ചായത്ത് അംഗം മിഥുന്‍ ടി. തോമസ്, ജെ.ബി. ഫിലിപ്പുകുട്ടി, കുര്യന്‍ പി. കുര്യന്‍, അഡ്വ. ജി. സുരേഷ്, ജോസ് മറ്റത്തില്‍, ജോയ് സെബാസ്റ്റ്യന്‍, മാത്യു തോമസ്, രാഹുല്‍ കൈപ്പട്ടുശ്ശാല, എന്‍. സാബു എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - k rail: people came to stone laying stoped at nattasshery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.