കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് പെൺകുട്ടി മരിച്ചു

മൂന്നുപേർക്ക് പരിക്ക്, തൃശൂരിൽവെച്ചാണ് അപകടം മുഴപ്പിലങ്ങാട്: തലശ്ശേരിയിൽനിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന മുഴപ്പിലങ്ങാട്ടെ കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി മരിച്ചു. കോട്ടയം വാരിശ്ശേരി റഹ്ന മൻസിലിൽ ഇസ്ഹാഖിന്റെയും മുഴപ്പിലങ്ങാട് കെട്ടിനകം കെൻസിലെ സജുനയുടെയും മകൾ ഇഫത്ത്റഹ്മയാണ് (13) മരിച്ചത്. ബുധനാഴ്ച രാത്രി തൃശൂരിനടുത്ത് ഇവർ സഞ്ചരിച്ച ആൾട്ടോ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കോട്ടയത്ത് വീടുവെച്ച് താമസിച്ചുവരുകയായിരുന്ന ഇവർ തലശ്ശേരിയിലെ ബന്ധുവീട്ടിൽവന്ന് തിരിച്ചുപോകവേയാണ് അപകടത്തിൽപെട്ടത്. പിതാവ് ഇസ്ഹാഖ്, മാതാവ് സജ്ന, മൂത്ത സഹോദരി ഹനൂന എന്നിവർക്ക് പരിക്കേറ്റു. ഹനൂനയുടെ പരിക്ക് ഗുരുതരമാണ്. ഇസ്ഹാഖ് കോട്ടയത്ത് സെലക്ഷൻ സെന്റർ എന്ന സ്ഥാപനം നടത്തിവരുകയാണ്. ഇഫത്ത് റഹ്മയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രി 10 മണിയോടെ മുഴപ്പിലങ്ങാട്ടെ കെട്ടിനകം ജുമാമസ്ജിദിലെ മയ്യിത്ത് നമസ്കാര ശേഷം തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.