എലത്തൂരിന്റെ സ്വന്തം ബർമക്കഞ്ഞി

എലത്തൂർ: അനുകരിച്ച് പാചകം ചെയ്യാൻ ശ്രമിച്ച് പലരും പരാജയപ്പെട്ട എലത്തൂരിലെ ബർമക്കഞ്ഞിക്ക് പ്രചാരമേറുന്നു. റമദാൻ രണ്ടിനു തുടങ്ങി നോമ്പ് അവസാനിക്കുന്നതുവരെ എലത്തൂരിലെ ആറു പള്ളികൾക്ക് കീഴിലെ മിക്ക കുടുംബങ്ങളിലും ജാതിമതഭേദമെന്യേ ബർമക്കഞ്ഞിയെന്ന കോഴിക്കഞ്ഞിയെത്തും. ആരോഗ്യം നിലനിർത്താനുള്ള ഔഷധക്കഞ്ഞി കോവിഡ് കാലത്ത് നിർത്തിവെച്ചതൊഴിച്ചാൽ 58 വർഷമായി തുടരുന്നുണ്ട്. രുചി മാഹാത്മ്യം മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു റമദാൻ കാലത്ത് കഞ്ഞിസേവക്ക് ആളുകളെത്താറുണ്ടെന്ന് കഞ്ഞി നൽകുന്ന എലത്തൂരിലെ എ.പി. കുടുംബത്തിലെ മുതിർന്ന അംഗമായ എ.പി. അബ്ദുറഹിമാൻ ഹാജി പറയുന്നു. പാചകക്കൂട്ട് പറഞ്ഞുകൊടുക്കാറുണ്ടെങ്കിലും ചേർച്ച കൃത്യാമാകാത്തതിനാൽ ആർക്കും തനിരുചിയോടെ പാചകം ചെയ്തെടുക്കാൻ കഴിയാറില്ലെന്ന് അനുഭവസ്ഥർ പറയുന്നതായി ഇദ്ദേഹം പറയുന്നു. രാവിലെ ഒമ്പതോടെ വീടുവളപ്പിലെ പാചകപ്പുരയിൽനിന്നു കഞ്ഞി ഉണ്ടാക്കാൻ തുടങ്ങും. വൈകീട്ട് നാലോടെ വിവിധ പള്ളികളിലേക്ക് വാഹനത്തിൽ കയറ്റിയയക്കും. ആവശ്യക്കാർക്കെല്ലാം വിതരണം ചെയ്യും. വീട്ടിലും കഞ്ഞിക്കായി എത്തുന്നവരുടെ നിര ഏറെ നീളും. കോഴിയും പച്ചരിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഉണ്ടാക്കുന്നത്. 75 ശതമാനം ചെലവും വഹിക്കുന്നത് കുടുംബം തന്നെയാണ്. നാട്ടുകാരും പങ്കാളികളാണ്. അബ്ദുൾ റഹ്മിമാന്റെ പിതാവ് എ.പി. മമ്മദ്കോയ ഹാജി ബർമയിലായിരുന്നു. ബർമയിൽ നിന്ന് തിരിച്ചെത്തിയതുമുതൽ എ.പി. ഹാജി കഞ്ഞി നൽകി തുടങ്ങി. കഞ്ഞിവിതരണം തുടരണമെന്ന ആഗ്രഹമാണ് മക്കൾ നിറവേറ്റുന്നത്. സഹോദരങ്ങളായ അബ്ദുൽഖാദർ ഹാജിയും അബ്ദുൽ റഊഫ് ഹാജിയും ജ്യേഷ്ഠനൊപ്പം സൽക്കർമത്തിനുണ്ട്. വാടകയിനത്തിലുള്ള തുക ഇതിനായി മാറ്റിവെച്ചിരിക്കുകയാണ് കുടുംബം. ശാരദയും അബ്ദുൽസലാമും സഫിയയും മുസ്തഫയും പവിത്രനും ചേർന്നാണ് കഞ്ഞിയുണ്ടാക്കുന്നത്. ------------------ f/wed/cltpho/kanhi ബർമക്കഞ്ഞിക്ക് നേതൃത്വം നൽകുന്ന എ.പി. അബ്ദുറഹിമാൻ ഹാജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.