കോഴിക്കോട്: സൂക്ഷ്മപരിശോധനയില്‍ ജില്ലയിൽ 21 പേരുടെ നാമനിർദേശപത്രിക തള്ളി. എലത്തൂര്‍, വടകര, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ലഭിച്ച എല്ലാ പത്രികകളും സാധുവായി.
നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പത്രിക തള്ളിയത്. ഇവിടെ അഞ്ചുപേരുടെ പത്രിക തള്ളി.
കൊയിലാണ്ടിയില്‍ ഒരാള്‍ പത്രിക പിന്‍വലിച്ചു.
കോഴിക്കോട് സൗത്തില്‍ ഒരാള്‍ സമര്‍പ്പിച്ച നാല് സെറ്റ് പത്രികകളില്‍ ഒന്ന് തള്ളി.
138 പേരാണ് പത്രിക നൽകിയത്. 116 പേരുടെ പത്രികകള്‍ സാധുവായി. തിങ്കളാഴ്ച മൂന്നുവരെയാണ് പിന്‍വലിക്കാനുള്ള സമയം.
കൊടുവള്ളി: കെ. മനോജ് (ബി.ജെ.പി), മുഹമ്മദ് (ഐ.യു.എം.എല്‍) എന്നിവരുടെ പത്രിക തള്ളി. 14 പേരുടെ പത്രിക സാധുവായി.
തിരുവമ്പാടി: ജോളി ജോസഫ് (സി.പി.എം), ഹുസൈന്‍കുട്ടി (ഐ.യു.എം.എല്‍) എന്നിവരുടെ പത്രിക തള്ളി. എട്ടുപേരുടെ പത്രിക സാധുവായി.
കൊയിലാണ്ടി: ആകെ ഒമ്പത് പേരുടെയും പത്രികകള്‍ സാധുവായി. ഷീബ (സി.പി.എം) പത്രിക പിന്‍വലിച്ചു.
കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ് (ബി.ജെ.പി) സമര്‍പ്പിച്ച നാല് സെറ്റ് പത്രികകളില്‍ ഒന്നും എ.വി. അന്വറിെൻറ (ഐ.യു.എം.എല്‍) പത്രികയും തള്ളി. ഏഴ് പേരുടേത് സാധുവായി.
കോഴിക്കോട് നോർത്ത്: സബിത (ബി.ജെ.പി), കെ. ദാമോദരന്‍ (സി.പി.എം) എന്നിവരുടെ പത്രിക തള്ളി. എട്ട് പേരുടെ പത്രിക സാധുവായി.
ബേപ്പൂർ: ഗിരീഷ്കുമാര്‍ (സി.പി.എം), ശശിധരന് (ബി.ജെ.പി) എന്നിവരുടെ പത്രിക തള്ളി. എട്ട് പേരുടേത് സാധുവായി.
പേരാമ്പ്ര: ബാബു (സി.പി.എം) സമര്‍പ്പിച്ച രണ്ട് സെറ്റ് പത്രിക തള്ളി. ഏഴ് പേരുടെ പത്രിക സാധുവായി.
എലത്തൂര്‍: എല്ലാ പത്രികകളും സാധുവായി. 10 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.
ബാലുശ്ശേരി: രാജേഷ്കുമാര്‍ (ബി.ജെ.പി), ശ്രീജ (സി.പി.എം) എന്നിവരുടെ പത്രിക തള്ളി. ഏഴ് പത്രിക സാധുവായി.
കുറ്റ്യാടി: ദിവാകരന് (സി.പി.എം), പ്രഭാകരന് (ബി.ജെ.പി), നൊച്ചാട്ട് കുഞ്ഞബ്ദുല്ല (ഐ.യു.എം.എല്‍) എന്നിവരുടെ പത്രിക തള്ളി. ഏഴ് പേരുടെ പത്രിക സാധുവായി.
നാദാപുരം: എം.സി. വിജയന് (സ്വത), ഗവാസ് (സി.പി.ഐ), ഇന്ദിര (ബി.ജെ.പി), കെ. പ്രവീണ്‍കുമാര്‍ (സ്വത), കുഞ്ഞികൃഷ്ണന് (ഐ.എന്‍സി) എന്നിവരുടെ പത്രിക തള്ളി. ഏഴ് പേരുടെ പത്രിക സാധുവായി.
കുന്ദമംഗലം: 13 പത്രികകള്‍ ലഭിച്ചതില്‍ ഹരിദാസെൻറ (ബി.ജെ.പി) പത്രിക തള്ളി. 12 പേരുടേത് സാധുവായി.
വടകര: സമര്‍പ്പിച്ച 13 പേരുടെ പത്രികകളും സാധുവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.