കൈക്കൂലി കേസ്: അടൂര്‍ പ്രകാശിനെ കുറ്റമുക്തനാക്കി


കോഴിക്കോട്: റേഷന്‍ മൊത്ത സംഭരണ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന വിജിലൻസ് കേസിൽ മുൻ ഭക്ഷ്യ മന്ത്രി അടൂര്‍ പ്രകാശുള്‍പ്പെടെ അഞ്ച് പേരെ കോടതി കുറ്റമുക്തരാക്കി.

അടൂര്‍ പ്രകാശിനെ കൂടാതെ അദ്ദേഹത്തി‍െൻറ പ്രൈവറ്റ് സെക്രട്ടറി വി. രാജു, മുന്‍ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍ ഒ. സുബ്രഹ്മണ്യന്‍, മുന്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസര്‍ കെ.ആര്‍. സഹദേവന്‍, ഡിപ്പോക്ക് വേണ്ടി അപേക്ഷിച്ച കെ.ടി. സമീര്‍ നവാസ് എന്നിവരെയാണ് കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി ടി. മധുസൂദനൻ പരാതി നിലനിൽക്കില്ലെന്ന് കണ്ട് സാക്ഷിവിസ്താരത്തിന് മുേമ്പ കുറ്റമുക്തരാക്കിയത്‍.

ഓമശ്ശേരി പഞ്ചായത്തില്‍ മൊത്ത ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കോണ്‍ഗ്രസ് നേതാവ് എൻ.കെ. അബ്ദുറഹ്മാന്‍ നല്‍കിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. 2005 ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്ത് മന്ത്രിയുടെ വീട്ടിലും ഡിസംബര്‍ ആറിന് കോഴിക്കോട് ഗെസ്റ്റ് ഹൗസിലും അടൂർ പ്രകാശും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. അബ്ദുറഹിമാ‍െൻറ അപേക്ഷ തള്ളി സമീര്‍ നവാസിന് ഡിപ്പോ അനുവദിച്ചത് കൈക്കൂലി കൊടുക്കാത്തതുകൊണ്ടാണെന്നായിരുന്നു ആരോപണം.


Tags:    
News Summary - Bribery case: Adoor Prakash acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.