നന്മണ്ട: നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീകുമാർ രവീന്ദ്രകുമാറിന് സിവിൽ സർവിസിൽ വിജയം. കൊളത്തൂർ പത്മാലയം ശ്രീകുമാർ രവീന്ദ്രകുമാറാണ് 192ാം റാങ്കുമായി വിജയിച്ചത്. ഒന്നു മുതൽ 12 വരെ ഖത്തറിലെ എം.ഇ.എസ് സ്കൂളിലായിരുന്നു പഠനം.
അമ്മ ഷീല അവിടെ സ്കൂൾ അധ്യാപികയും പിതാവ് രവീന്ദ്രകുമാർ അവിടെ പി.ആർ. ഓഫിസറുമായിരുന്നു. ബംഗളൂരുവിലെ ക്രൈസ്റ്റ് കോളജിൽനിന്ന് ബിരുദമെടുത്തശേഷം രണ്ടുവർഷം പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്തു. നയതന്ത്ര വിഷയമാണ് ഇഷ്ടം. തിരുവനന്തപുരത്തുള്ള ശ്രീകുമാർ ഉടനെ നാട്ടിലേക്ക് മടങ്ങും. റിസൽട്ട് അറിഞ്ഞപ്പോൾ അമ്മയും അച്ഛനും അമ്മൂമ്മയോടൊപ്പം വീട്ടിൽ സന്തോഷം പങ്കിട്ടതായി ശ്രീകുമാർ പറഞ്ഞു.
സഹോദരൻ കിരൺകുമാർ ബംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്നു. അമ്മ ഷീല ഇപ്പോൾ കൊളത്തൂർ എ.യു.പി സ്കൂൾ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.