കോഴിക്കോട്: രണ്ടു വർഷമായി കാത്തിരിക്കുന്ന ജില്ല വികസന കമീഷണർ എന്നുവരുമെന്ന ചോദ്യത്തിന് ഉത്തരമില്ല. റവന്യു വകുപ്പിന്റെ ജില്ല തലവൻ എന്നനിലയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനാണ് കലക്ടറുടെ തസ്തികക്ക് സമാനമായ ജില്ല ഡെവലപ്മെന്റ് കമീഷണർ പദവി സൃഷ്ടിച്ചത്. ഒരു വാടക ടാക്സി കാറും രണ്ട് കരാർ ജീവനക്കാരും ഒരു എയർകണ്ടീഷൻ മുറിയും രണ്ടു വർഷമായി കാത്തുനിൽക്കുകയാണ്. കലക്ടറേറ്റിലെ ദുരന്തനിവാരണ കൺട്രോൾ റൂമാണ് ഡി.ഡി.സിക്കായി ഒഴിഞ്ഞു കിടക്കുന്നത്.
ഐ.എ.എസ് തസ്തികയിലുള്ള ഡി.ഡി.സി ഇല്ലെങ്കിലും ടാക്സി വാഹനത്തിനു രണ്ടു വർഷമായി വാടക മുടങ്ങാതെ കൊടുത്തുവരുന്നുണ്ട്. രണ്ട് കരാർ ജീവനക്കാർക്ക് മാസം ഒരു ലക്ഷത്തിലധികം വേതനയിനത്തിലും നൽകുന്നു. ജില്ലയിലെ ദുരന്ത നിവാരണ ഫണ്ടാണ് ചെലവഴിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആളെത്താത്തതിനാൽ സബ് കലക്ടർക്കാണ് ചുമതല നൽകിയിരിക്കുന്നത്. എന്നാൽ, സബ് കലക്ടർക്ക് സ്വന്തമായി വാഹനവും ഓഫിസും വേറെയുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ദുരന്ത നിവാരണ ഫണ്ടില്ലാത്ത ഓഫിസർക്കും കരാർ ജീവനക്കാർക്കും ചെലവഴിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.