കോഴിക്കോട്: കാൽനൂറ്റാണ്ടിന്റെ അഞ്ജാത വാസത്തിനു ശേഷം പശ്ചിമബംഗാള്‍ സ്വദേശി കല്പനദാസ് (58) രക്തബന്ധങ്ങളെ വീണ്ടെടുത്ത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് നാട്ടിലേക്ക് മടങ്ങി. ആദിവാസി കുടുംബത്തില്‍പ്പെട്ട കല്പനദാസ് 25 വർഷം മുമ്പാണ് വീടുവിട്ടിറങ്ങിയത്. 2001ലാണ് കല്പന കുതിരവട്ടത്ത് ചികിത്സയില്‍ പ്രവേശിക്കുന്നത്. അതിനിടെ 2016ല്‍ ആലപ്പുഴയിലെ പ്രത്യാശ കേന്ദ്ര ഡെസ്റ്റിറ്റൂട്ട് ഹോമിലേക്ക് മാറ്റുകയും 2023ല്‍ വീണ്ടും കുതിരവട്ടത്തേക്ക് എത്തിക്കുകയുമായിരുന്നു.
ആറു മാസം മുമ്പാണ് സാമൂഹിക പ്രവര്ത്തകന് എം. ശിവൻ കല്പനയുടെ വിവരം തേടാന്‍ ആരംഭിച്ചത്. ശ്രമകരമായ അന്വേഷണത്തിലൂടെ കൽപനദാസിന്റെ ബന്ധുക്കളെ കണ്ടെത്തി. എന്നാൽ, ഇവരുടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. കല്പന ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞിട്ടും ബന്ധുക്കള്‍ ആരും സ്വീകരിക്കാന്‍ തയാറായില്ല. മകള്‍ക്ക് അമ്മയെ വീട്ടിലെത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കോഴിക്കോടെത്താന്‍ കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ശിവന് വിവരം ജില്ലയിലെ കലക്ടറെ ധരിപ്പിക്കുകയും അദ്ദേഹം പൊലീസ് സംഘത്തെ അയക്കുകയും ചെയ്തു. എ.എസ്.ഐ രഞ്ജിത്, കോണ്‍സ്റ്റബിള്‍മാരായ മിതാലി ബൗമിക്, ദീപാങ്കര്‍ മൊഹോന്തോ എന്നിവര്‍ കഴിഞ്ഞ ദിവസം കുതിരവട്ടത്ത് എത്തി കല്പനയുമായി പശ്ചിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.