കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ‘അഭയാർത്ഥി പലായനം’ 

കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ എത്തിയപ്പോൾ                - പി.അഭിജിത്ത്

'അഭയാർഥി പലായന'വുമായി കെ-റെയിൽ ഇരകൾ

കോഴിക്കോട്: കൈയിൽ കിട്ടിയ വീട്ടുസാധനങ്ങളും വളർത്തുമൃഗങ്ങളുമായി പലായനം ചെയ്ത് 'അഭയാർഥികൾ'. വരാനിരിക്കുന്ന കുടിയിറക്കലിന്‍റെ പ്രതീകാത്മക അഭയാർഥി പലായനമായാണ് കെ- റെയിൽ വിരുദ്ധ ജനകീയ സമിതി വേറിട്ട സമരം നടത്തിയത്. അഴിയൂർ മുതൽ ഫറോക്ക് വരെയുള്ള അമ്പതോളം സമര യൂനിറ്റുകളിൽനിന്നുള്ളവരാണ് പങ്കെടുത്തത്. വീട്ടുസാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും പുറമേ ആട്, പൂച്ച, കിളികൾ എന്നിവയും സമരത്തിൽ 'പങ്കെടുത്തു'. കെ-റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യമുയർത്തി എരഞ്ഞിപ്പാലത്തുനിന്ന് തുടങ്ങിയ 'അഭയാർഥി പലായനം' കലക്ടറേറ്റിന് മുന്നിൽ ജാഥയായി അവസാനിച്ചു.

കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളികളായ മരിയ അബു, യശോദാമ്മ, ഭവാനിയമ്മ, ശ്രീജ, ആതിര എന്നിവർ ഒരുമിച്ച് ബാനറുയർത്തിയാണ് കലക്ടറേറ്റിന് മുന്നിലെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

എഴുത്തുകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനംചെയ്തു. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷതവഹിച്ചു. വിജയരാഘവൻ ചേലിയ, ഫൈസൽ പള്ളിക്കണ്ടി, ശബരി മുണ്ടകാടൻ, ടി.വി. രാജൻ,പി.പി.രമേശ് ബാബു, എൻ. വി. ബാലകൃഷ്ണൻ , മുസ്തഫ പാലാഴി, യു.രാമചന്ദ്രൻ , ഇ. കെ. ശ്രീനിവാസൻ , ടി. നാരായണൻ , കെ.പി. പ്രകാശൻ, മൊയ്തു കണ്ണൻ കോടൻ, ലിജു കുമാർ, റഹീം, ഭക്തവത്സലൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ വരപ്പുറത്ത് സ്വാഗതവും മുഹമ്മദലി മുതുകുനി നന്ദിയും പറഞ്ഞു.

Tags:    
News Summary - K-Rail victims protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.