കടലുണ്ടി: താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതത്വ യാത്ര വേണമെന്ന മലപ്പുറം കലക്ടർ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾക്ക് പുല്ലുവില. ലൈഫ് ജാക്കറ്റും മറ്റുരക്ഷാ പ്രവർത്തനസജ്ജീകരണവുമില്ലാതെ കടലുണ്ടി പുഴയിൽ വിനോദ സഞ്ചാരികളുടെ തോണിയാത്ര നിർബാധം തുടരുന്നു.
ഒരുവർഷം മുമ്പ് താനൂർ പൂരപ്പുഴയിൽ ഉണ്ടായ ബോട്ട് ദുരന്തത്തെ തുടർന്നായിരുന്നു സുരക്ഷിതത്വം സംബന്ധിച്ച് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ, മലപ്പുറം, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന കടലുണ്ടി പുഴയിൽ സുരക്ഷ സംവിധാനങ്ങൾ കാറ്റിൽ പറത്തിയാണ് സഞ്ചാരികളുടെ തോണി യാത്ര. ലൈഫ്ജാക്കറ്റ് പോലും ധരിക്കാതെയും തോണിയുടെ സ്റ്റെപ്പിൽ നിന്ന് ഫോട്ടോ എടുത്തും അപകടകരമാംവിധമാണ് പലരും യാത്ര ചെയ്യുന്നത്. കടലുണ്ടി- വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് പ്രദേശത്ത് നിരവധി തോണികളാണ് യാത്രക്കാരെ വഹിച്ചുകൊണ്ട് ഇപ്പോൾ സർവിസ് നടത്തുന്നത്.
മിക്ക തോണികളും സുരക്ഷ പാലിച്ചു സർവിസ് നടത്തുന്നുണ്ടെങ്കിലും ഏതാനും തോണികളാണ് മാനദണ്ഡം പാലിക്കാതെ സർവിസ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.