പരിക്കേറ്റവർ 

വാണിമേലിൽ യുവാക്കൾക്ക് നേരെ വധശ്രമം; രണ്ടു പേർക്ക് സാരമായ പരിക്ക്

വാണിമേൽ: ബൈക്കിൽ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ച് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. ശനിയാഴ്ച രാത്രി എട്ടുമണിയോടെ വാണിമേൽ കന്നുകുളം മണികണ്ഠമഠത്തിന് സമീപമാണ് സംഭവം. സംഭവത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.

കൂളിക്കുന്ന് സ്വദേശികളായ അവിനാശ് ഏച്ചിപതേമ്മൽ, വിപിൻ ലാൽ പൊടിപ്പിൽ എന്നിവർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

ശനിയാഴ്ച രാത്രി ഇരുവരും ബൈക്കിൽ ഭൂമിവാതുക്കൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അക്രമിസംഘം വഴിയിൽ വച്ച് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ഇരുവരെയും ആക്രമിക്കുന്നത് കണ്ട് മറ്റു വാഹനയാത്രക്കാർ ബഹളംവച്ചതോടെ അക്രമികൾ ഓടിപ്പോവുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇരുവർക്കും കാലിനും കൈക്കും പൊട്ടലും ആഴത്തിലുള്ള മുറിവുമുണ്ട്.

ലഹരിമാഫിയയിൽപ്പെട്ടവരാണ് അക്രമി സംഘമെന്ന് നാട്ടുകാർ പറഞ്ഞു. ഒരു മാസം മുമ്പ് ഇതേ ക്രിമിനൽ സംഘം പ്രദേശത്തെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയതിനെതിരെ വീട്ടുടമ പൊലീസിൽ പരാതിനൽകിയിരുന്നു. ഇതിന്റെ പ്രതികാരമാണ് യുവാക്കൾക്ക് നേരെ നടന്ന അക്രമമെന്ന് കരുതുന്നു. സംഭവത്തിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - Attempt to kill youths in Vanimel- Two people were seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.