Representational Image

കാൽനടക്കാരിയെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ ഓട്ടോ ഡ്രൈവറെ അഞ്ചു മാസത്തിനു ശേഷം പിടികൂടി

കൊയിലാണ്ടി: കാൽനടക്കാരിയെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവറെ അഞ്ചു മാസത്തിനു ശേഷം പൊലീസ് അറസ്റ്റു. മുചുകുന്ന് ചേലോറക്കാട്ടിൽ സുനിൽകുമാറാണ് പിടിയിലായത്.

ഏപ്രിൽ 15ന് രാവിലെ ഏഴരയോടെ കാട്ടിലപീടികയിലെ വീട്ടിൽ നിന്ന് ഹംസകുളങ്ങര അമ്പലത്തിലേക്ക്  പോവുകയായിരുന്ന റീനയെയാണ് സുനിൽകുമാറിന്‍റെ ഓട്ടോ തട്ടിപരിക്കേൽപ്പിച്ചത്. ഇവർക്ക് തലക്ക് സാരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് ഭാഗത്തു നിന്നായിരുന്നു  ഓട്ടോറിക്ഷ വന്നത്. അപകടത്തിനു ശേഷം കൊയിലാണ്ടി ഭാഗത്തേക്കു ഓടിച്ചുപോയി.

വാഹനം കണ്ടെത്താൻ പൊലീസ് എലത്തൂർ മുതൽ പയ്യോളി വരെയുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. നിരവധി ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്നാണ്  അറസ്റ്റ്. സി.ഐ എൻ. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജേഷ്, എസ്.സി.പി ബിജു വാണിയംകുളം എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ ജാമ്യത്തിൽ വിട്ടു. 

Tags:    
News Summary - auto driver arrested in hit and run case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.