എലത്തൂർ: കമിതാക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെറുകുളം സ്വദേശി മുഹമ്മദ് നിസാർ (30), കൊയിലാണ്ടി കുറുവങ്ങാട് ഏരത്തുകുന്നുമ്മൽ റിൻസി (29) എന്നിവരെയാണ് പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റിൽ സ്പേസിലെ വാടക മുറിയിൽ മരിച്ചനിലയിൽ കണ്ടത്.
ചൊവ്വാഴ്ചയാണ് ഇവർ മുറിയെടുത്തത്. ബുധനാഴ്ച വൈകീട്ടോടെ മുറിയൊഴിയുമെന്ന് അറിയിച്ചിട്ടും മുറി തുറക്കാതിരുന്നതിനാൽ ജീവനക്കാർ രാത്രിയോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കാക്കൂർ പാവണ്ടൂർ സ്വദേശിനിയായ റിൻസിയുടെ ഭർതൃവീടാണ് കുറുവങ്ങാട്ട്. രണ്ടു കുട്ടികളുമുണ്ട്. സെപ്റ്റംബർ 22ന് റിൻസി കുഞ്ഞിനെയുംകൊണ്ട് മുഹമ്മദ് നിസാറിനൊപ്പം പോകുകയായിരുന്നു. തുടർന്ന് ഒക്ടോബർ 11ന് പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയെങ്കിലും കുഞ്ഞിനെ സംരക്ഷണയിലാക്കി നിസാറിനൊപ്പം പോവുകയും മുറി വാടകക്കെടുക്കുകയുമായിരുന്നു. കൈ ഞരമ്പ് മുറിച്ചനിലയിലാണ് മൃതദേഹങ്ങൾ. എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാർ സ്ഥലത്തെത്തി മുറിയടച്ചു പൂട്ടി. വ്യാഴാഴ്ച രാവിലെ തുടർനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.